കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ ക്വട്ടേഷന്‍ സംഘമുണ്ടെന്നും, അതിനാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. ജാമ്യം അനുവദിക്കുന്നത് തുടര്‍ അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തില്‍ റമീസുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം റമീസിന്‍റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. റമീസിനോടൊപ്പം സുഹൃത്ത് പ്രവീണിനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. അര്‍ജുന്‍ ആയങ്കിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനിടയില്‍ സുഹൃത്ത് മരണപ്പെട്ടത് ദുരൂഹത കൂട്ടുന്നുവെന്നും കസ്റ്റംസ് പറ
വിദേശത്ത് നിന്ന് കടത്തി കൊണ്ട് വരുന്ന സ്വര്‍ണം കവരാന്‍ സഹായിച്ചത് ടിപി വധക്കേസ് പ്രതികളാണെന്ന് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കി. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ കരിപ്പൂർ സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അർജുൻ ആവർത്തിച്ചു. എന്നാലിത് രക്ഷപ്പെടാനുള്ള ശ്രമമായാണ് അന്വേഷണ സംഘം കാണുന്നത്.